---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Thursday, December 12, 2013

ശഹീദ് അബ്ദുല്‍ ഖാദര്‍ മുല്ല കുടുംബത്തോട്...


ഞാനായിരുന്നു നിങ്ങളുടെ സംരക്ഷകന്‍. ഇനി ഈ സര്‍കാര്‍ എന്നെ അന്യായമായി വധിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള രക്തസാക്ഷിത്തമാണ്. എന്റെ രക്തസാക്ഷിത്തത്തിന് ശേഷം നിശ്ചയമായും നിങ്ങളുടെ സംരക്ഷകന്‍ അല്ലാഹുവായിരിക്കും. അവനത്രെ ഏറ്റവും നല്ല രക്ഷിതാവ്. അതുകൊണ്ട് നിങ്ങള്‍ വിശമിക്കേണ്ടതില്ല. ഞാന്‍ നിരപരാധിയാണെന്ന് എനിക്കുറപ്പുണ്ട്. ഞാന്‍ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ടു എന്നതാണ് ഞാന്‍ കൊലചെയ്യപെടാന്‍ കാരണം. രക്തസാക്ഷിത്തം എന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന അനുഗ്രഹമല്ല. എനിക്ക് അല്ലാഹു രക്തസാക്ഷിത്തം നല്‍കുന്നുവെങ്കില്‍ ഞാന്‍ സൗഭാഗ്യവാനാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അപ്രകാരമാണെങ്കില്‍ ഈ രക്തസാക്ഷിത്തമായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. എന്റെ ഓരോ രക്തതുള്ളികളും ഇസ്‌ലാമിക പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കും, അത് ഏകാധിപതികളുടെ അന്ത്യവുമായിരിക്കും. ഞാന്‍ എന്റെ കാര്യത്തില്‍ ആശങ്കയുള്ളവനല്ല. പക്ഷെ ഈ രാഷ്ട്രത്തിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ഭാവിയെ കുറിച്ചാണ് എന്റെ ആശങ്ക. എന്റെ അറിവില്‍ ഞാനെന്തെങ്കിലും നിയമലംഘനമോ തെറ്റോ ചെയ്തിട്ടില്ല. ഞാന്‍ എന്റെ മുഴുജീവിതവും ഇസ്‌ലാമിക പ്രസ്ഥാനത്തിന് വേണ്ടി സമര്‍പ്പിക്കുകയാണ് ചെയ്തത്. അക്രമികള്‍ക്കും ഏകാധിപതികള്‍ക്കും മുമ്പില്‍ ഞാന്‍ എന്റെ തലകുനിച്ചിട്ടില്ല, അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് അങ്ങനെ സംഭവിക്കുകയുമില്ല. ദയ അപേക്ഷിച്ചുകൊണ്ടോ ജീവന്‍ രക്ഷിക്കാനോ ഒരു ആഗോളസമിതിയോടും ഞാന്‍ ആപേക്ഷിച്ചിട്ടില്ല. കാരണം, ജനനമരണങ്ങളുടെ തീരുമാനാധികാരം അല്ലാഹുവിന് മാത്രമാണ്. അവന്‍ എന്റെ വിധി തീരുമാനിക്കും. ഏതെങ്കിലും വ്യക്തിയുടെ തീരുമാനപ്രകാരമല്ല ഞാന്‍ തൂക്കിലേറ്റപ്പെടുന്നത്, അല്ലാഹു എന്റെ രക്തസാക്ഷിത്തത്തിന് നിര്‍ണയിച്ച തിയതിയും സമയവുമെത്തിയെന്നതാണ്. ഞാന്‍ എന്റെ റബ്ബിന്റെ തീരുമനം അഗീകരിച്ച് തൃപ്തിപ്പെട്ടിരിക്കുന്നു. എന്റെ കുടുംബാംഗങ്ങളോട് എനിക്ക് പറയാനുള്ളത് ക്ഷമയവലംബിക്കണമെന്നാണ്. ക്ഷമയിലൂടെയും സഹനത്തിലൂടെയും മാത്രമേ അല്ലാഹുവിന്റെ അനുഗ്രഹവും പാപമോചനവും നേടാനാവുകയുള്ളൂ എന്നും ഞാന്‍ ഓര്‍മ്മപ്പെടുത്തുകയാണ്. പരലോക മോക്ഷം മാത്രമാണ് നമ്മുടെ ആഗ്രഹം. എന്റെ രക്തസാക്ഷിത്തം അല്ലാഹു സ്വീകരിക്കുന്നതിന് പ്രാര്‍ഥിക്കണമെന്നാണ് എനിക്ക് ജനങ്ങളോട് ആവശ്യപ്പെടാനുള്ളത്. ജനങ്ങളുടെ പിന്തുണക്കും ആശീര്‍വാദങ്ങള്‍ക്കും ഞാനവരെ അഭിവാദ്യം ചെയ്യുന്നു.

0 comments :

Post a Comment