---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Friday, March 16, 2012

മാതാവിന്റെ പ്രാര്‍ത്ഥന



മാതാവിനെ സന്തോഷിപ്പിച്ചാലുള്ള മഹത്ത്വവും സ്രേഷ്ടതയുമുള്ളതോടൊപ്പം മക്കള്‍ക്ക് വേണ്ടിയുള്ള അവരുടെ പ്രാര്‍ത്ഥന വ്യര്‍ത്ഥമാവുകയില്ല. ആഴക്കടലില്‍ വര്‍ണ്ണമനോഹരമായ മാണിക്യത്തിന്റെ ഖുബ്ബയില്‍ മകനെ എത്തിച്ചത് മാതാവിന്റെ പ്രാര്‍ത്ഥന കാരണമായിരുന്നു. (മഹാനായ ഇമാം നവവീ (റ) ന്റെ ഉല്‍കൃഷ്ട പദവിക്ക് സുപ്രധാന കാരണവും മാതാവിന്റെ പ്രാര്‍ത്ഥനയായിരുന്നു)
മാതാവ് മക്കള്‍ക്ക് വേണ്ടി ദുആ ചെയ്താല്‍ സ്വീകരിക്കുന്നതോടൊപ്പം മക്കള്‍ക്കെതിരായി പ്രാര്‍ത്ഥിക്കുന്നത്  സൂക്ഷിച്ചില്ലെങ്കില്‍ നമ്മുടെ മക്കള്‍ കണ്ണീര്‍കയത്തിലായി ജീവിക്കുന്നത് നാം കാണേണ്ടിവരും. നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി മക്കള്‍ക്കെതിരെ പ്രാര്‍ത്ഥിക്കുയും  ശാപവാക്കുകള്‍ നടത്തുകയും ചെയ്യുന്ന മാതാപിതാക്കളുണ്ട്.

നബി (സ) യുടെ വചനം ശ്രദ്ധിക്കുക.
നിങ്ങള്‍ നിങ്ങള്‍ക്കെതിരായോ നിങ്ങളുടെ സന്താനങ്ങള്‍ക്കെതിരായോ നിങ്ങളുടെ സ്വത്തുക്കള്‍ക്കെതിരായോ പ്രാര്‍ത്ഥിക്കരുത്. അല്ലാഹു ചോദ്യങ്ങള്‍ക്കുത്തരം നല്‍കുന്ന സമയവുമായി ഒത്ത്‌വന്നാല്‍ നിങ്ങളുടെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കും. (മുസ്‌ലിം)

ഫള്ല്‍ എന്ന നാമത്തില്‍ അറിയപ്പെട്ട പ്രസിദ്ധനായ ആബിദായ ഒരു മനുഷ്യന്‍ ഒരു ദിവസം മക്കയിലേക്ക്പുറപ്പെടാന്‍ ഒരുങ്ങി. പക്ഷെ മാതാവ് സമ്മതിച്ചില്ല. മാതാവിനെ തൃപ്തിപ്പെടുത്താന്‍ മകന് കഴിഞ്ഞില്ല. മകന്‍ പോവാന്‍ ഉറച്ച് തീരുമാനമെടുത്തു. അപ്പോഴും ഉമ്മ മകനെ വേര്‍പിരിയുന്ന സങ്കടത്താല്‍ അനുവാദം നല്‍കിയില്ല. അവസാനം ഉമ്മാന്റെ വിസമ്മതം പരിഗണിക്കാതെ മകന്‍ വീട്ടില്‍ നിന്നു പുറപ്പെട്ടു. കരഞ്ഞ് കലങ്ങിയ കണ്ണുമായി ഉമ്മ മകനെ പിന്തുടര്‍ന്നു പറഞ്ഞു. മകനേ എന്നെ വിട്ടു പോവരുത്. മാതാവിന്റെ വിലപിച്ചുകൊണ്ടുള്ള അപേക്ഷ മകന്‍ അവഗണിച്ചു മക്കയെ ലക്ഷ്യമാക്കി നടന്നു. മനസ്സ് തകര്‍ന്ന മാതാവ് മകനെതിരെ പ്രാര്‍ത്ഥിച്ചു.

അല്ലാഹുവേ എന്റെ മകന്റെ വേര്‍പാട് എന്നെ കരയിപ്പിച്ചിരിക്കുന്നു. അതിനാല്‍ അവനെ നീ ശിക്ഷിക്കേണമേ. മകന്റെ വിരഹദുഃഖവും പേറി മാതാവ് ജീവിച്ചു. മകന്‍ യാത്രാ മദ്ധ്യേ ഒരു പട്ടണത്തിലെ പള്ളിയില്‍ രാത്രി നിസ്‌കരിക്കാന്‍ കയറി. ആബിദായ ആ മനുഷ്യന്‍ ഇബാദത്തിലായി മുഴുകിയിരിക്കുന്ന സമയത്ത് പള്ളിയുടെ അടുത്ത വീട്ടില്‍ മോഷ്ടാവ് കയറിയ വിവരം വീട്ടുകാര്‍ അറിഞ്ഞു. കള്ളനെ പിടിക്കാന്‍ വീട്ടുകാര്‍ പിന്നാലെ ഓടി. പള്ളിയുടെ ഭാഗത്തേക്ക് ഓടി മറഞ്ഞ കള്ളനെ അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. അവര്‍ പള്ളിയില്‍ കയറി നോക്കി. അപ്പോള്‍ ഒരു അപരിചിതനായ മനുഷ്യന്‍ ഇബാദത്ത് ചെയ്യുന്നത് കണ്ടു. കള്ളനാണെന്ന് മുദ്രകുത്തി അദ്ദേഹത്തെ രാജാവിന്റെ മുമ്പിലെത്തിച്ചു. മോഷണത്തിനുള്ള ശിക്ഷയായി കൈകാലുകള്‍ വെട്ടാനും കണ്ണ് ചൂഴ്‌ന്നെടുത്ത് പട്ടണത്തിലേക്ക് കൊണ്ടുപോവാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കൈകാലുകള്‍ മുറിക്കപ്പെട്ടു. കണ്ണ് ചൂഴ്‌ന്നെടുക്കപ്പെട്ടു. പട്ടണത്തില്‍ കൊണ്ടുപോയി പ്രഖ്യാപിച്ചു. മോഷണത്തിനുള്ള ശിക്ഷ ഇപ്രകാരമായിരിക്കുമെന്ന് ഇത് കേട്ട ആബിദായ മനുഷ്യന്‍ പറഞ്ഞു. നിങ്ങള്‍ അങ്ങനെ പറയരുത്.

ഉമ്മയുടെ സമ്മതം കൂടാതെ മക്കയിലേക്ക് പോവാന്‍ ഉദ്ദേഷിച്ച മകന് ലഭിച്ച ശിക്ഷയാണ് എന്ന് നിങ്ങള്‍ പറയുക. അദ്ദേഹത്തിന് ലഭിച്ച ശിക്ഷയുടെ കാരണം അവര്‍ക്ക് ബോദ്യപ്പെട്ടു. കള്ളനെന്ന് മുദ്രകുത്തി കൈകാലുകള്‍ മുറിക്കപ്പെട്ട മനുഷ്യന്‍ നല്ല ആബിദായ മനുഷ്യനാണെന്നവരറിഞ്ഞപ്പോള്‍ ജനങ്ങള്‍ കരഞ്ഞു അവര്‍ അദ്ദേഹത്തെ നാട്ടിലെത്തിച്ചു. വീടിന്റെ പടിക്കലില്‍ എത്തിയപ്പോള്‍ അദ്ദേഹം വീട്ടുനുള്ളില്‍ നിന്നു തന്റെ ഉമ്മ പ്രാര്‍ത്ഥിക്കുന്നതു കേട്ടു.

അല്ലാഹു എന്റെ മകന് വല്ല പരീക്ഷണവും നീ നല്‍കിയിട്ടുണ്ടെങ്കില്‍ എനിക്കത് നേരില്‍ കണ്ടാല്‍ അവനെ എന്റെ അടുത്തേക്ക് തന്നെ മടക്കണം. ആ സമയത്താണ് ഒരാള്‍ പുറത്ത് നിന്ന് ഒരാള്‍ വിളിച്ചു പറയുന്നത്. ഞാന്‍ യാത്രക്കാരനാണ്. വിശന്ന് എനിക്ക് എന്തെങ്കിലും ഭക്ഷണം തരാം, വീട്ടു മുറ്റത്തുള്ളത് മകനാണ് എന്ന് ഉമ്മാക്ക് അറിയില്ലായിരുന്നു. ഉമ്മ പറഞ്ഞു. ഭക്ഷണം വേണമെങ്കില്‍ അടുത്തേക്ക് വാ. മകന്റെ മറുപടി അടുത്തേക്ക് വരാന്‍ എനിക്കാ കാലുകളില്ല. എങ്കില്‍ നിന്റെ കൈ നീട്ടുക മകന്‍ എനിക്ക് രണ്ട് കയ്യുമില്ല. ഉമ്മ പറഞ്ഞു ഞാന്‍ നിന്റെ അടുത്ത് വന്നാല്‍ നമ്മള്‍ പരസ്പരം കാണും. അത് ഹറാമാണ്. മകന്‍, നിങ്ങള്‍ ഹറാമിനെ ഭയക്കണ്ട കാരണം എനിക്ക് രണ്ട് കണ്ണുമില്ല ഉടനെ മാതാവ് ഒരു കൂജയില്‍ തണുത്ത വെള്ളവുമായി പുറത്തുള്ള മനുഷ്യന്റെ അടുക്കല്‍ ചെന്നു. ഉമ്മാന്റെ കാലില്‍ വീണ് കരഞ്ഞു കൊണ്ട് പറഞ്ഞു.

നിങ്ങളുടെ ദോശിയായ മകനാണ് ഞാന്‍. കൈകാലുകള്‍ മുറിക്കപ്പെട്ട കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ട തന്റെ മുമ്പിലുള്ളത്. തന്റെ മകനാണ് എന്നറിഞ്ഞ മാതാവ് ഉടനെ പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ എന്റെ മകന്റെ അവസ്ഥ ഇപ്രകാരമാണെങ്കില്‍ ഞങ്ങളെ രണ്ട് പേരേയും ഉടനെ മരിപ്പിക്കണേ. മാതാവിന്റെ പ്രാര്‍ത്ഥന അവസാനിച്ചപ്പോഴേക്കും രണ്ടു പേരും മരണപ്പെടുകയും ചെയ്തു.
മരണസമയത്തെ പ്രയാസങ്ങള്‍

മാതാവിനെ വെറുപ്പിച്ചാല്‍ മരണസമയത്ത് പരിശുദ്ധ തൗഹീദ് ചൊല്ലാന്‍ സാധിക്കില്ല എന്ന് പ്രവാചകാധ്യാപനങ്ങള്‍ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഭര്‍ത്താവിനെ തന്റെ വശത്താക്കി മാതാവിനെ അകറ്റാന്‍ പ്രേരിപ്പിക്കുന്ന ഭാര്യമാര്‍ തന്റെ ഭര്‍ത്താവിനെ നരകത്തിലേക്ക് നയിക്കുന്ന പിശാചിന്റെ പിന്‍ഗാമിയാണെന്ന് നാം മനസ്സിലാക്കണം. മഹാനായ അല്‍ഖമാ(റ) ന്ന് മരണസമയത്ത് പരിശുദ്ധ തൗഹീദ് ഉച്ചരിക്കാന്‍ കഴിയാത്തതിന്റെ കാരണം അല്‍ഖമാ (റ) ന്റെ വിവാഹ ശേഷം എന്നോട് അല്പം സ്‌നേഹം കുറഞ്ഞോ എന്ന മാതാവിന്റെ വേദനയായിരുന്നു. അല്‍ഖമാ (റ) മാതാവിനെ വേദനിപ്പിക്കുന്ന ഒരു പ്രവര്‍ത്തനമോ വാക്കോ ഒന്നും അദ്ദേഹത്തില്‍ നിന്നു ഉണ്ടായിട്ടില്ല. മാതാവിന്റെ മനസ്സിലെ ഒരു ചെറിയ വേദനമാത്രമാണ് അല്‍ഖമാ (റ) നെ മരണസമയത്ത് ബുദ്ധിമുട്ടിച്ചത്. അവസാനം മാതാവ് തൃപ്തിപ്പെട്ടപ്പോഴാണ് അല്‍ഖമാ (റ) കലി ചൊല്ലി മരിച്ചത്.

നബി (സ) തന്റെ സ്വഹാബത്തിന്റെ കൂടെ ഇരിക്കുകയായിരുന്നു. ആ സമയത്ത് ഒരാള്‍ വന്ന് കൊണ്ട് പറഞ്ഞു. അബ്ദുല്ലാഹിബ്‌നു സലാം (റ) മരണ ശയ്യയിലാണ്. ഉടനെ നബി (സ) യും അനുചരരും അടുത്തേക്ക് പോയി. മരണമാസന്നമായ വ്യക്തിക്ക് നബി (സ) പരിശുദ്ധ കലിമ ചൊല്ലിക്കൊടുത്തു. പക്ഷെ ചൊല്ലാന്‍ കഴിയുന്നില്ല. ഉടനെ ഭാര്യയെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു.

ഭാര്യ പറഞ്ഞു. എന്നെ വിവാഹം കഴിച്ചതു മുതല്‍ നബി (സ) യുടെ പിന്നില്‍ ജമാഅത്ത് നിസ്‌കരിരിക്കാത്തതോ സ്വദഖ നല്‍കാത്തതോ ആയ ഒരു ദിവസവും കഴിഞ്ഞു പോയിട്ടില്ല. പക്ഷെ അദ്ദേഹം മാതാവുമായി പിണക്കത്തിലാണ്. നബി (സ) ബിലാല്‍ (റ) നോട് പറഞ്ഞു. മാതാവിനെ വിളിക്കുക. ബിലാല്‍ (റ) മാതാവിന്റെ അടുത്തെത്തി. നിങ്ങളെ നബി (സ) വിളിക്കുന്നു. ബിലാല്‍ പറഞ്ഞു. മാതാവ് എന്താ ആവശ്യം? ബിലാല്‍: നിങ്ങളുടെ മകന്‍ മരണശയ്യയില്‍ കിടക്കുകയാണ്. നിങ്ങള്‍ക്കും മകനുമിടയിലുള്ള പ്രശ്‌നം പരിഹരിക്കാനാണ് വിളിക്കുന്നത്. അല്ലാഹുവാണേ സത്യം ഞാന്‍ ഒരിക്കലും വരില്ല. എന്നെ അടിക്കുകയും വീട്ടില്‍ നിന്നും എന്നെ അടിച്ച് പുറത്താക്കുകയും ചെയ്ത എന്റെ മകന് ഞാന്‍ ദുനിയാവിലും ആഖിറത്തിലും പൊരുത്തപ്പെട്ടു കൊടുക്കില്ല. ബിലാല്‍(റ) മടങ്ങിപ്പോയി. നബി(സ) അലി (റ) നോട് പറഞ്ഞു. നിങ്ങള്‍ മാതാവിനെ വിളിക്കുക. രണ്ടു പേരും മാതാവിന്റെ അടുത്തെത്തി മാതാവ് കൂടെ വരാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് കൂടെ വന്നു.

നബി (സ) ഉമ്മയോട് പറഞ്ഞു നിന്റെ മകന്റെ അവസ്ഥയൊന്ന് കാണുക മകന്റെ ദയനീയ അവസ്ഥ കണ്ടിട്ടു മാതാവിന്റെ മനസ്സ് മാറിയില്ല. മാതാവ് പറഞ്ഞു ഇല്ല ഞാന്‍ ഒരിക്കലും പൊറുക്കില്ല. എന്നെ മര്‍ദ്ധിച്ച് വീട്ടില്‍ നിന്നും പുറത്താക്കിയവനോട് ഞാന്‍ എങ്ങനെ പൊറുക്കും. അപ്പോള്‍ നബി (സ) പറഞ്ഞു. നിങ്ങള്‍ പൊരുത്തപ്പെട്ട് കൊടുത്താലേ നിങ്ങളുടെ മകനോട് എനിക്കും ബാധ്യതയുള്ളു. ഇത് കേട്ട മാതാവ് പറഞ്ഞു. എന്നാല്‍ പൊരുത്തപ്പെട്ടു. അപ്പോഴാണ് അബ്ദുല്ലാഹിബ്‌നു സലാം കലിമ ചൊല്ലി മരിച്ചത്. നബി (സ) യും സ്വഹാബാക്കളും മയ്യിത്ത് നിസ്‌ക്കരിച്ച ശേഷം സ്വഹാബത്തിനെ ഒരുമിച്ച് കൂട്ടി കൊണ്ട് പറഞ്ഞു.

മുസ്‌ലിം സമൂഹമേ തന്റെ മാതാവിനോട് ഗുണം ചെയ്യാത്തവന്‍ പരിശുദ്ധ കലിമ ഉച്ചരിക്കാന്‍ കഴിയാതെ മരണപ്പെടും. ഇരു ലോകത്തെയും സന്തോഷകരമായ ജീവിതത്തിന് മാതാവിന്റെ തൃപ്തി അനിവാര്യമാണ്.

0 comments :

Post a Comment